Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : University

Thrissur

യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനംചെയ്ത് 11 ലക്ഷംതട്ടി: പ്രതി റിമാൻഡിൽ

വടക്കാഞ്ചേരി: വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയ യൂണിവേഴ്സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ക്ലറിക്കൽ പോസ്റ്റിലേക്ക് ജോലി വാഗ്ദാനംചെയ്ത് പുതുരുത്തി സ്വദേശി നിമേഷിന്‍റെ കൈവശത്തുനിന്നും പലപ്പോഴായി 11 ലക്ഷത്തോളം രൂപ തട്ടിയ മാടക്കത്തറ വെള്ളാനിശേരി തോപ്പിൽ ഗോപിയുടെ മകൻ ബിനോയ്(45)നെയാണ് വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ മുരളീധരന്‍റെ നിർദേശപ്രകാരം വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വെറ്ററിനറി കോളജിൽ വരുന്ന ഒഴിവുകളിലേക്ക് പരീക്ഷയോ, ഇന്‍റവ്യൂവോ ഇല്ലാതെ ജോലി വാങ്ങി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. നിമേഷ് വിദേശത്തു നിന്നു തിരികെവന്ന് നാട്ടിൽ ബിസിനസ് നടത്തുന്നയാളാണ്.

നിമേഷിന്‍റെ ഭാര്യക്കും സഹോദരനും ജോലി ലഭിക്കുന്നതിനാണ് പണംനല്‌കിയിരുന്നത്. പണംനല്‌കി ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി നിമേഷ് സ്റ്റേഷനിൽ ഹാജരായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി മാടക്കത്തറയിലുളള വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധിപേരിൽനിന്നു ബിനോയ് പണം ഇത്തരത്തിൽ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.

വടക്കാഞ്ചേരി സിഐ മുരളീധരൻ, എസ്ഐമാരായ ഹരിഹരസൂനു, പ്രദീപ് കുമാർ, നിബിൻ, അസി. എസ്ഐ നളിനി, സിവിൽപോലീസ് ഓഫീസർമാരായ സഗുൺ, ജിതിൻ എന്നിവർ പ്രതിയെ അറസ്റ്റ്ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kerala

കാലിക്കറ്റ് സർവകലാശാല വിസി തെരഞ്ഞെടുപ്പ്; സേർച്ച് കമ്മിറ്റിയായി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റിക്ക് ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി.

മൂന്നംഗ കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയായി നാഷണൽ സയൻസ് ചെയർ പ്രെഫസർ ഡോ.എലുവത്തിങ്കൽ ഡി.ജെമ്മിസും യുജിസി പ്രതിനിധിയായി മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രഫ. രവീന്ദ്ര ഡി. കുൽക്കർണിയേയും നാമനിർദേശം ചെയ്തു.

സിൻഡിക്കേറ്റ് പ്രതിനിധിയായി കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസടെക്നോളജി ആൻഡ് എൻവയോണ്‍മെന്‍റ് മെമ്പർ സെക്രട്ടറിയായ പ്രഫ എ.സാബുവാണ് സേർച്ച് കമ്മിറ്റിയംഗം.

 

Kerala

കാർഷിക സർവകലാശാലാ ഫീസ് വർധന; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്‍റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.

ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ പോലീസിന്‍റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.

Latest News

Corehub Up